നടന് ജയന്റെ മരണത്തില്‍ തുറന്ന്പറച്ചിലുമായി നടി ശ്രീലത
നടന് ജയന്റെ മരണത്തില്‍ തുറന്ന്പറച്ചിലുമായി നടി ശ്രീലത
മലയാളത്തിന്റെ പ്രിയ നടനാണ് ജയന്. താരം മരിച്ചെങ്കിലും ഇന്നും നിലയ്ക്കാത്ത ഓര്‍മ്മകളാണ് ജയനെ കുറിച്ച് ആരാധകരുടെ മനസില്‍. ഇന്നും താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രശംസനീയം തന്നെയാണ്. എന്നാല്‍ പെട്ടെന്നുള്ള ജയന്റെ വിയോഗം വലിയ നനഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടാക്കിയത്.
കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണായിരുന്നു ജയന് മരിക്കുന്നത്. ജയന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടി ശ്രീലത ജയന്റെ സ്മരണകളുമായി എത്തിയിരിക്കുകയാണ്.
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്. ഞാന്‍ അഭിനയം നിര്‍ത്തിയ സിനിമയായിരുന്നു കോളിളക്കം. ഹരിഹരന് തിരക്കഥ ഒരുക്കി പിഎന്‍ സുന്ദരം സംവിധാനം ചെയ്ത സിനിമയായിരുന്നു കോളിളക്കം.
ആ സമയത്ത് എല്ലാവരും ചവിട്ടി താഴ്ത്തി. കൈക്കൂലി കൊടുത്ത് ചെയ്തു എന്നൊക്കെ. അതൊന്നുമല്ല സംഭവം. ജയന് എന്ത് റിസ്ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്തത് ഓക്കെ ആണെന്ന് സംവിധായകന് പറഞ്ഞു.
ജയന് അത് തൃപ്തിയാകാത്തതിനാല്‍ ഒന്നുകൂടി എടുക്കണമെന്ന് പറഞ്ഞു. പുള്ളി ഒന്നൂടി പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലായി. താഴെ തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് ഹെലികോപ്ടര്‍ മുകളിലേക്ക് പൊക്കി. ആ സമയം ജയന് കൈവിട്ട് താഴെ വീണ് തലയിടിക്കുകയായിരുന്നു. ജയന് ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല.
കാരണം വെജിറ്റബില്‍ പോലെ കിടന്നേനെ. അപകടത്തിന് ശേഷം ആരോഗ്യത്തിന്റെയോ മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് അവിടെ ഉള്ളവര്‍ പറഞ്ഞതെന്നും ശ്രീലത പറയുന്നു. 1981 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ജയന്, മധു, സുകുമാരന്‍, എംജി സോമന്, ബാലന് കെ നായര്‍, സുമലത എന്നിവരെല്ലമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
Leave a Reply