ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗിലാക്കി നല്‍കി; അധ്യാപിക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഇടുക്കി: ക്ലാസില്‍ മല വിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് വിസര്‍ജ്യം പൊതിഞ്ഞുകെട്ടി ബാഗിലാക്കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപിക നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്.

നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്.
നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗിലാണ് അധ്യാപിക വിസര്‍ജ്യം പൊതിഞ്ഞ് കൊടുത്തുവിട്ടത്. സംഭവത്തില്‍ കുട്ടിക്ക് 25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
പൊതുപ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*