വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു

വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു

മോഷണക്കേസിലെ പ്രതി വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എം ജി റോഡില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിനെ പൊലീസ് പിടികൂടിയത്.

ഇയാളെ സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ ജിഡി ചുമതലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷം ഓടി പക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ഇതിനു ശേഷം പ്രതി സ്റ്റേഷന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന്‍ രക്ഷപ്പെട്ടിരുന്നു.

സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു സംഭവം. ക്രൈം വിഭാഗത്തില്‍ ഏതാനും പൊലീസുകാര്‍ മാത്രമാണ് അപ്പോള്‍ സ്റ്റേഷനിലുണ്ടായത്. എന്നാല്‍ ചെരിപ്പിടാതെ ഒരാള്‍ സ്റ്റേഷനില്‍ നിന്നിറങ്ങി അരിസ്റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടുവെന്ന് അടത്തുള്ള ജ്യൂസ് കടക്കാരനും ഹോട്ടല്‍ സെക്യൂരിറ്റിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഒട്ടനവധി കേസിലെ പ്രതിയായ സെബിന്‍ സ്റ്റാലിന്‍ ബൈക്ക് മോഷ്ടിക്കുന്നതിനിടെ സിസിടിവിയില്‍ കുടിങ്ങയതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തുടര്‍ന്ന് മാറന്നല്ലൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പോലീസ് വീടുവളഞ്ഞതറിഞ്ഞ സെബിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുികയായിരുന്നു.

അതേസമയം വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply