പൗരത്വ ബില്‍ ഭേദഗതി; പ്രതിഷേധിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു. 2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

ഇതുമായി ബന്ധപ്പെട്ട് മുസഫര്‍ നഗറില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുകളുടെ 50 കടകള്‍ സീല്‍ ചെയ്യാനാണ് ജില്ലാ അധികൃതരുടെ തീരുമാനം.

പ്രതിഷേധത്തില്‍ ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 18 ആയിരുന്നു. 8 വയസ്സുകാരനായ കുട്ടിയുള്‍പ്പെടെയാണ് പ്രക്ഷോഭത്തില്‍ മരിച്ചു വീണത്. പൊലീസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 10 പേരാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply