ചര്‍ച്ച്‌ ആക്ട് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാവുന്ന വിഷയം : സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ചര്‍ച്ച്‌ ആക്‌ട് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച്‌ ആക്‌ട് നിലവിലുള്ളതിനാല്‍ കേന്ദ്രനിയമം ആവശ്യമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമനിര്‍മാണത്തിന് സര്‍ക്കാറിനോട് നിര്‍ദേശിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും ചര്‍ച്ച്‌ ആക്‌ട് ഉണ്ടെങ്കിലും കേരളത്തില്‍ അത്തരമൊരു നിയമമില്ലെന്ന് എം.ജെ. ചെറിയാന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേരളനിയമപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് 2009ല്‍ ചര്‍ച്ച്‌ ആക്ടിന് രൂപം നല്‍കിയതെങ്കിലും കേരളത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് സംസ്ഥാനസര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply