ഭാഷ ഏതുമാവട്ടെ, മറുപടി നല്‍കാന്‍ സജ്ജരായി ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

ദുബൈ: ഇരുനൂറോളം ദേശക്കാര്‍ വസിക്കുന്ന നാടാണ് ദുബൈ. ഇവിടത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വന്നിറങ്ങുന്ന സന്ദര്‍ശകര്‍ക്കെല്ലാം ഹൃദ്യവും സന്തോഷകരവുമായ സ്വീകരണവും സംവിധാനങ്ങളും ഒരുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട് ഭരണനേതൃത്വം. ഇതു സാധ്യമാക്കുന്നതിനായി ജീവനക്കാര്‍ക്ക് ലാംഗ്വേജസ് ഓഫ് ദുബൈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ദുബൈ എമിഗ്രേഷന്‍. വിമാനത്താവളത്തിലും തുറമുഖങ്ങളിലുമുള്ള ഫ്രണ്ട്ലൈന്‍ ജീവനക്കാരെ സന്ദര്‍ശകരുടെ ഭാഷയില്‍തന്നെ ആശയവിനിമയം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് പദ്ധതിയെന്ന് ജി.ഡി.ആര്‍.എഫ്.എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ്‌ അല്‍ മറി അറിയിച്ചു. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പൊതുഭാഷകളിലെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍ സ്പാനിഷ് എന്നീ ഭാഷകളാണ് ജീവനക്കാര്‍ ആദ്യഘട്ടത്തില്‍ പഠിക്കുന്നത്. ഇതിനായി പ്രത്യേക സ്മാര്‍ട്ട് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുക. ഒരു വര്‍ഷം മുഴുവന്‍ ജീവനക്കാര്‍ക്ക് സ്വയം പരിശീലനത്തിന് അവസരമൊരുക്കും. വകുപ്പിന്റെ പഠന-പരിശീലനകേന്ദ്രത്തിലുള്ള സാധാരണ ഭാഷാപഠനസംവിധാനങ്ങള്‍ക്ക് പുറമെയാണ് സ്മാര്‍ട്ട് പഠനരീതി നടപ്പാക്കുന്നതെന്ന് ജി.ഡി.ആര്‍.എഫ്.എ ദുബൈ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് ഫിനാന്‍സ് അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അവാദ് അല്‍ അവൈം പറഞ്ഞു.
അടുത്ത വര്‍ഷം ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോ 2020െന്‍റ തയാറെടുപ്പുകള്‍ക്കും ഇൗ പദ്ധതി ഗുണകരമാവും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply