പെണ്‍കുട്ടിയുടെ ആത്മഹത്യ; ആലുവ സി ഐക്ക് എതിരെ നടപടി

പെണ്‍കുട്ടിയുടെ ആത്മഹത്യ; ആലുവ സി ഐക്ക് എതിരെ നടപടി
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ യുവതി തുങ്ങിമരിച്ചു. സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.
ആലുവ ഇടയപ്പുറം സ്വദേശി മൊഫിയ പര്വീന്(21) ആണ് മരിച്ചത്. ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ ആലുവ പോലീസ് സ്റ്റേഷനില്‍ ഇന്നലെയാണ് യുവതി പരാതി നല്‍കിയത്.
അതേസമയം ആലുവ സിഐ സി എല്‍ സുധീറിനുമെതിരെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.
നിശ്ചയം നടന്നതിനു പിന്നാലെ ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ സ്ത്രീധനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നു കുടുംബം പറയുന്നു.
ഇന്നലെ സിഐയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പക്ഷം ചേര്‍ന്നാണ് പോലീസ് സംസാരിച്ചത് എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പരാതി നല്കിയപ്പോള് ആലുവ സിഐ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയത് എന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നു.
സംഭവം പുറത്തുവന്നതോടെ ആലുവ സിഐയെ സ്റ്റേഷന് ചുമതലയില്‍ നിന്നും നീക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
- റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി കപ്പ് സീസണ് 2ന് തുടക്കമാകുന്നു
- ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയില്‍
- കാപ്പ ചുമത്തി ജയിലിലടച്ചു
- സ്ക്കൂളിൽ മോഷണം ഒരാൾ പിടിയിൽ
- എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു
- നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)
- അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
- വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
- പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്
- പ്രോജക്ട് മാനേജ്മെന്റ് റീജിയണൽ കോൺഫറൻസ് 2022 കേരളത്തിൽ സംഘടിപ്പിച്ചു
Leave a Reply