അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ഗ്രാമം
അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ഗ്രാമം
അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ഗുജറാത്തിലെ ഗ്രാമം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്നും ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ പിഴയീടാക്കുമെന്നും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോടൊപ്പം വിവാഹാവശ്യത്തിനുള്ള അധികച്ചെലവുകള്‍ ഒഴിവാക്കണമെന്നും ജലൂലില്‍ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
ഏതെങ്കിലും പെണ്‍കുട്ടി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ തങ്ങളുടെ ഭരണഘടനപ്രകാരം അത് കുറ്റകൃത്യമായി കണക്കാക്കാനും സമുദായ അംഗങ്ങള്‍ തീരുമാനമെടുത്തു. ജില്ലയിലെ പതിനൊന്നോളം ഗ്രാമങ്ങളില്‍ ‘ഭരണഘടന’ നിലവില്‍ വരും.
അതേസമയം പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്ന് താക്കൂര്‍ സമുദായ നേതാവും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന അല്‍പേഷ് താക്കൂര്‍ പറഞ്ഞു.
ഈ നിയമം ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ നല്ലതാകുമായിരുന്നു. തന്റെ ഒരു പ്രണയ വിവാഹമായിരുന്നെന്നും അതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
Leave a Reply