പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ചികില്‍സ ലഭിക്കാതെ മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ചികില്‍സ ലഭിക്കാതെ മരിച്ചു

പാകിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു. 330 കിലോ തൂക്കമുളള 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്. ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലായിരുന്നു സംഭവം.

ആശുപത്രിയിലെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണ് നൂറുല്‍ ഹസന്‍ ഐസിയുവില്‍ മരിച്ചത്. ചികിത്സയിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായ ജീവനക്കാരുടെ അഭാവമാണ് നൂറുള്‍ ഹസന് മതിയായ ചികില്‍സ ലഭിക്കാതെ നില വഷളാവാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

നൂറുല്‍ ഹസനൊപ്പം മറ്റൊരു രോഗിയും ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി. സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയും പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. ഇവര്‍ ആശുപത്രി അടിച്ചുതകര്‍ത്തു. ചില്ലുകള്‍ തകര്‍ക്കുകയും വെന്റിലേറ്റര്‍ നിശ്ചലമാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍

അക്രമസംഭവങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഒരു മണിക്കൂറോളം മതിയായ ചികിത്സ കിട്ടാതെ വന്നതോടെ നൂറുല്‍ ഹസന്റെ നില വഷളാവുകയുമായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നൂറുല്‍ ഹസനാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആര്‍മി ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത് കഴിഞ്ഞ മാസം വലിയ വാര്‍ത്തയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply