ഗര്‍ഭിണിയേയും ഭര്‍ത്താവിനെയും വെട്ടിക്കൊലപ്പെടുത്തി
തൂത്തുക്കുടി: ഭര്‍ത്താവിനെയും ഗര്‍ഭിണിയായ ഭാര്യയെയും അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയാലാണ് സംഭവം. സ്വജാതിയില്‍ നിന്നല്ലാതെ വിവാഹം ചെയ്തതിനുള്ള പ്രതികാരനടപിയാണിതെന്നാണ് കരുതുന്നത്.
ഇരുപത്തിനാലുകാരനായ സോളൈരാജനെയും മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ ജോതി(21)യുമാണ് കൊല്ലപ്പെട്ടത്. ‘പറയര് സമുദായത്തില്‍ നിന്നുള്ള സോളൈരാജന് പല്ലര് പെണ്‍കുട്ടിയായ ജോതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഉപ്പ് പാനില്‍ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇവര്‍ വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തതോടെ ജ്യോതി വീട് വിട്ടിറങ്ങുകയായിരുന്നു. ഏപ്രിലില്‍ വിവാഹിതരായ ഇവരെ വരന്റെ മാതാപിതാക്കള്‍ സ്വീകരിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
സോളൈരാജന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപാതകത്തില്‍ പങ്കാളിയാണെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തു. വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയും രണ്ടുപേരെയും പുറത്തു കാണാതെ വന്നതോടെയാണ് ഇവരുടെ കൊലപാതകവാര്‍ത്ത പുറത്തുവന്നത്. സോളൈരാജന്റെ അമ്മയ്ക്കൊപ്പം അയല്‍ക്കാര്‍ ബലമായി വാതില്‍ തുറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 25 ന് സംസ്ഥാനത്തെ കോയമ്പത്തൂര്‍ നഗരത്തില്‍ സമാനസംഭവം നടന്നിരുന്നു.
Leave a Reply
You must be logged in to post a comment.