ജയ്പൂര്‍ സ്ഫോടന കേസ് ; പ്രതികള്‍ക്ക് വധശിക്ഷ

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ സ്ഫോടന കേസ് പ്രതികള്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നടത്തിയ പ്രത്യേക കോടതിയുടേതാണ് വിധി. സ്ഫോടനത്തില്‍ 70ഓളം പേര്‍ മരിക്കുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര്‍ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണു രാജസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഷഹബാസ് ഹുസൈനെയാണു കോടതി വെറുതേവിട്ടത്. 2008 മെയ് 13നാണ് സ്ഫോടനമുണ്ടായത്.

മാനക് ചൗക് പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം നടത്തിയതിനാണ് മുഹമ്മദ് സെയ്ഫിനെ ശിക്ഷിച്ചത്. ചാന്ദ്പോലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയതിനാണ് മുഹമ്മദ് സര്‍ഫാസ് ആസ്മിക്കെതിരെ ശിക്ഷ വിധിച്ചത്. സാങ്കനേരി ഹനുമാന്‍ ക്ഷേത്രത്തിലെ സ്ഫോടനത്തിന് മുഹമ്മദ് സല്‍മാനും ബോംബ് നിര്‍മ്മിച്ചതിന് സെയ്ഫുറഹ്മാന്‍ അന്‍സാരിയേയും കുറ്റക്കാരനെന്ന് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*