ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ 100 പവന്‍ സ്വര്‍ണ്ണം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി

ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ 100 പവന്‍ സ്വര്‍ണ്ണം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട് നഗരത്തിലെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി ലഭിച്ചത്. എന്നാല്‍ സ്വര്‍ണം എങ്ങനെ ഇവിടെയെത്തിയെന്ന കാര്യം ഇനിയും വ്യക്തമല്ല.

ആലംപാടി, ബാഫഖി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നു ചൂണ്ടിക്കാട്ടി കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

100 പവന്‍ സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചിരുന്നു എന്നാണ് ഇടപാടുകാരിയുടെ മൊഴി, എന്നാല്‍ അത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ കേസില്‍ പോലീസിനും അന്വേഷണം വഴിമുട്ടി.

പരാതിയെ തുടര്‍ന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇ-വേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തുന്നത്.

ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി കാമറയുടെ തകരാറും, സ്വര്‍ണ്ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെയാണെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി.

140 പവന്‍ സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കര്‍ തുറന്ന് സ്വര്‍ണം എടുത്ത ശേഷം മടക്കി വയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വയ്ക്കാന്‍ മറന്നാതാകുമെന്ന സംശയമാണ് അധികൃതര്‍ പോലീസിനോട് പറയുന്നത്.

അതേസമയം ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണം എത്തിയത് എങ്ങനെ എന്നുള്ള ചോദ്യത്തിന് ബാങ്ക് അധികൃതരും കൃത്യമായ വിശദീകരണം നല്‍കുന്നില്ല. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയാല്‍ സ്വര്‍ണം മടക്കി ലഭിക്കാന്‍ കാലതാമസം നേരിടും എന്നതിനാല്‍ പരാതി പിന്‍വലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply