ഉന്നത ഉദ്യോഗസ്ഥരുടെ ജാതിപീഡനം: ആദിവാസി വിഭാഗത്തില്‍പെട്ട പോലീസ് ഓഫീസര്‍ രാജിവെച്ചു

ഉന്നത ഉദ്യോഗസ്ഥരുടെ ജാതിപീഡനം: ആദിവാസി വിഭാഗത്തില്‍പെട്ട പോലീസ് ഓഫീസര്‍ രാജിവെച്ചു

കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആദിവാസി സിവില്‍ പൊലീസ് ഓഫീസര്‍ രാജിക്കത്ത് നല്‍കി. പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്നും ഓഫീസര്‍ വെളിപ്പെടുത്തി.

മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് കണ്ണവം വനമോഖലയിലെ ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ രതീഷാണ് രാജി നല്‍കിയത്. ദുഷ്‌കരമായ രീതിയില്‍ മേലുദ്യോഗസ്ഥര്‍ ജോലി ചെയ്യിപ്പിക്കുന്നു. അടിമയെ പോലെ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്നും പരാതി നല്‍കാന്‍ പോയപ്പോള്‍ പോലും ഭീഷണി തുടര്‍ന്നെന്നും രതീഷ് വെളിപ്പെടുത്തി. അവധിക്ക് അപേക്ഷിക്കുമ്പോള്‍ പോലും അപമാനം നേരിടേണ്ടി വന്നു. പലര്‍ക്കും സമാനമായ അനുഭവമുണ്ട്. കുടുംബാഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് പറഞ്ഞു.

2015 മുതല്‍ രതീഷ് സേനയുടെ ഭാഗമാണ്. എസ്ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്. എസ്.ഐ. പുരുഷോത്തമന്‍, സിപിഒമാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവര്‍ക്കെതിരെ പരാതിയും നല്‍കി. അതേസമയം പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അസോസിയേഷന്റെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*