മുട്ടുമടക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; വിജേഷിന് അഞ്ചു ലക്ഷം നല്‍കാമെന്ന് ഹൈക്കോടതിയില്‍

മുട്ടുമടക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; വിജേഷിന് അഞ്ചു ലക്ഷം നല്‍കാമെന്ന് ഹൈക്കോടതിയില്‍

കൊച്ചിയും: വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ട്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൈക്കോടതിയെ അറിയിച്ചു.

തൃശൂര്‍ സ്വദേശി വിജേഷിന് വീഗാലാണ്ടിലെ റൈഡില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ വിജേഷിന്റെ ചികിത്സയ്ക്കോ നഷ്ട്ടപരിഹാരം നല്‍കാനോ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല.

ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ് വിജേഷ്. ഇതിനെ തുടര്‍ന്നാണ്‌ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിരവധി തവണ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് വിജേഷ് പറഞ്ഞു.

ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. ശരീരം തളര്‍ന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചികിത്സയ്ക്കായി ചിലവാക്കി.

അതേസമയം കേസ് കൊടുത്തത് തനിക്ക് നാണക്കേട്‌ ഉണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നിലപാട്. ഈ നിലപാടിനെ അതി രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

മനുഷ്യത്വം ഇല്ലാത്ത നിലപാടാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെതെന്ന് കോടതി പറഞ്ഞു. മതിയായ നഷ്ട്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സംഭവം പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കേണ്ടി വരുമെന്ന് ഹൈക്കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് മുന്നറിയിപ്പ് നല്‍കി.

പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഓർമ്മിപ്പിച്ചു.

തുടര്‍ന്നാണ്‌ നഷ്ട്ടപരിഹാരം നല്‍കാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തയ്യാറായത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് അഞ്ച് ലക്ഷം രൂപ നഷ്ട്ടപരിഹാരം നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹൈക്കോടതിയിൽ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*