റിമാന്റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി
റിമാന്റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി
ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി. റാന്നി കോടതിയാണ് അനുമതി നല്‍കിയത്.
ജയിലറുടെ മുമ്പില്‍ വച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വയ്ക്കുന്നതിനായി കേസ് പരിഗണിച്ച റാന്നി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കുകയായിരുന്നു.
പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. ഇതോടെ പ്രകാശ് ബാബു ജയിലില്‍നിന്നു നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ട് പ്രവര്‍ത്തകര്‍ വഴി പത്രിക സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിനു മുന്നോടിയായി ജാമ്യം തേടുവാന്‍ കഴിഞ്ഞ 28-നാണ് പ്രകാശ് ബാബു പമ്പ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. അവിടെനിന്ന് റാന്നി കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതോടെ അഭിഭാഷകനായ ഹരികുമാര്‍ മുഖേന നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അനുവാദം നല്‍കണമെന്ന് പ്രകാശ് ബാബു ആവശ്യപ്പെടുകയായിരുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
Leave a Reply
You must be logged in to post a comment.