കെ.എസ്.ആര്‍.ടി.സി: പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി…സമരം മാറ്റിവെക്കില്ലെന്ന് സംയുക്ത സമരസമിതി…

ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങാനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്.

എന്നാല്‍ സമരം മാറ്റിവെക്കില്ലെന്ന് ജീവനക്കാരുടെ സംയുക്ത സമരസമിതി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്കും ജീവനക്കാര്‍ക്കും എതിരായ പരിഷ്‌കരണത്തിനെതിരെയാണ് സമരമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്.

തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികള്‍ അതിനായി ഉപയോഗിക്കണം. നാളത്തെ ചര്‍ച്ചയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സിയോടും കോടതി ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു. സമരക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ വൈകി എന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമര്‍ശിച്ചത്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മാനേജ്മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാകും വിഷയത്തില്‍ തുടര്‍നടപടികളുണ്ടാവുക. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply