ജപ്തി ഭീതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു

ജപ്തി ഭീതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് കേസിനാസ്പദമായ സംഭവം. മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ അമ്മ ലേഖ(40)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. നെയ്യാറ്റിന്‍കരയിലെ കാനറാ ബാങ്കില്‍ നിന്ന് ഇവര്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് പലിശ സഹിതം തിരിച്ചടക്കേണ്ടത് 6,80,000 രൂപയായിരുന്നു. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. വീടും സ്ഥലവും സമ്പാദ്യവും നഷ്ടപ്പെടും എന്ന ഭീതിയില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.

ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. വൈഷ്ണവി ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിയുടെ പിതാവ് മരപ്പണിക്കാരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*