അമ്മ മകനെ പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്; പരാതി വ്യാജം




അമ്മ മകനെ പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്; പരാതി വ്യാജം

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി കേരള ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ്. അമ്മയ്ക്കെതിരെ മകന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് റിപ്പോര്‍ട്ട്‌ നല്‍കി.

പതിമൂന്നുകാരനായ മകനെ അമ്മ നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു കേസ്. ശാസ്ത്രീയമായ അന്വേഷണത്തില്‍ ആരോപണം വ്യാജമാ ണെന്ന് പോലീസ് കണ്ടെത്തി.

നാല് മക്കളുടെ അമ്മയ്ക്ക് നേരെയാണ് പരാതി ഉയര്‍ന്നത്. പോക്സോ ചുമത്തി അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഒരു മാസത്തോളം ജയില്‍ വാസം അനുഭവിക്കെണ്ടിയും വന്നു.

ആദ്യം അന്വേഷിച്ച പോലീസ് സംഘം പരാതിയില്‍ വിശദമായ അന്വേഷണം നടത്താതെയാണ് അമ്മയെ കുറ്റവാളിയാക്കി കേസെ ടുത്ത് ജയിലില്‍ അടച്ചത്.

കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കി യെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല. കേസില്‍ പ്രതിചേര്‍ക്കാന്‍ അമ്മയ്ക്കെതിരെ തെളിവില്ലെന്ന് കാണിച്ച്‌ പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് വിശദമായ വൈദ്യപരിശോധന നടത്തി യത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ കണ്ടെത്തി.

മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് മകന്‍റെ പരാതി. വ്യക്തി വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവും രണ്ടാനമ്മയും മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെ ന്നായിരുന്നു സ്ത്രീയുടെ വാദം.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച്‌ കേസില്‍ അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്.

എന്നാല്‍ മകനെ ഉപയോഗിച്ച്‌ കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ വാദം.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘം രൂപീക രിച്ച്‌ കേസില്‍ അന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*