നെടുമ്പാശേരിയിൽ ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വര്‍ണവും ഒരു കോടിയിലധികം രൂപയുടെ വിദേശ കറന്‍സികളും

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു മാസത്തിനിടെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ സ്വര്‍ണം. വിവിധ കേസുകളിലായി 22 പേരാണ് ഈ കാലയളവില്‍ സ്വര്‍ണക്കടത്തിനിടെ പിടിയിലായത്. പിടികൂടിയത് 15.2 കിലോഗ്രാം സ്വർണവും ഒരു കോടിയോളം രൂപയുടെ വിദേശ കറന്‍സിയും 20 ലക്ഷം രൂപ വിലമതിക്കുന്ന 526 കാര്‍ട്ടണ്‍ സിഗരറ്റും.
രണ്ട് ദിവസം മുന്‍പാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇവരില്‍ നിന്നും 3.750 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കിയതോടെ അതിനൂതന വിദ്യകളാണ് സ്വര്‍ണക്കടത്തുകാര്‍ സ്വീകരിക്കുന്നത്. സ്വര്‍ണം ദ്രാവക രൂപത്തില്‍ പായ്ക്കറ്റുകളിലാക്കിയും ഇപ്പോള്‍ കടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply