പരിക്കേറ്റ യുവാവിനെ മൊബൈലില്‍ പകര്‍ത്തി നാട്ടുകാര്‍; രക്ഷകനായത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
പരിക്കേറ്റ യുവാവിനെ മൊബൈലില്‍ പകര്‍ത്തി നാട്ടുകാര്‍; രക്ഷകനായത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
പെരുമ്പാവൂർ: വാഹന അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. പെരുമ്പാവൂര്‍ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ. ദീപുവാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയിൽ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ എം സി റോഡിലെ പെരുമ്പാവൂർ പുല്ലുവഴിയിലാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മടങ്ങവേയാണ് റോഡിലെ ആള്‍ക്കൂട്ടം കണ്ടു കാര്യം അന്വേഷിച്ചത്.
അപകടം നടന്ന് മിനിട്ടുകൾ കഴിഞ്ഞിട്ടും പരിക്കേറ്റ് റോഡിൽ വീണ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ കൂടിഇന്നവര്‍ തയ്യാറായില്ല. മൊബൈലിൽ ഫോട്ടോ എടുത്തു നിൽക്കുന്നതല്ലാതെ ഇയാളെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല.
ആൾക്കൂട്ടത്തെ തള്ളിമാറ്റി റോഡ് ടെസ്റ്റിന് അകമ്പടിയായി പിന്നിൽവന്ന ഒരു രക്ഷകർത്താവിന്റെ കാറിൽ കയറ്റി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. അവസരോചിതമായി പ്രവൃത്തിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ.ദീപുവിനേയും സഹായിച്ച വ്യക്തിയേയും മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ല സേഫ് സ്ക്വാഡ് ഓഫീസേഴ്സ് അനുമോദിച്ചു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply