പരിഭാഷകയായി വന്നു; രാഹുലിന്‍റെ പ്രോത്സാഹനം മധുരമായെന്ന് പൂജ

കല്‍പറ്റ: ‘വേദിയില്‍ ഒരുവേള എന്തു പറയണമെന്നറിയാതെ പതറിയപ്പോള്‍ രാഹുല്‍ ഗാന്ധി നല്‍കിയ ധൈര്യം മധുരിക്കുന്ന ഓര്‍മയായെന്ന് വാകേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പി.വി. പൂജ. കഴിഞ്ഞ ദിവസം പുതിയ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ എത്തിയപ്പോള്‍ വിദ്യാലയം ആവേശത്തില്‍ ഇളകിമറിയുകയായിരുന്നു.

അതിനിടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ രാഹുല്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് പൂജ വേദിയിലെത്തിയത് നിറഞ്ഞ കൈയടി നേടിയായിരുന്നു. മൈക്കിലെ ശബ്ദം ശരിക്കും കേള്‍ക്കാത്തത് പൂജയെ അലട്ടി. രാഹുലിെന്‍റ വാക്കുകള്‍ പരിഭാഷപ്പെടുത്തുന്നതില്‍ അവള്‍ പതറി. എന്നാല്‍, അദ്ദേഹം പ്രോത്സാഹനം നല്‍കി. ചെറിയ വാക്കുകള്‍ പറഞ്ഞ് പൂജക്ക് ധൈര്യം പകര്‍ന്നു.

വേദിയിലിരുന്ന ചില നേതാക്കള്‍ പൂജയെ സഹായിക്കാന്‍ ഇടപെട്ടപ്പോള്‍ രാഹുല്‍ അവരെ പിന്തിരിപ്പിച്ചു. വിദ്യാര്‍ഥിനിതന്നെ പരിഭാഷ തുടരാന്‍ അദ്ദേഹം പറഞ്ഞു. നിര്‍ത്തിപ്പോകാന്‍ ശ്രമിച്ച പൂജക്ക് രാഹുല്‍ പ്രോത്സാഹനം നല്‍കിയപ്പോള്‍ വീണ്ടും പൂജ തുടര്‍ന്നു. അങ്ങനെ തപ്പിത്തടയല്‍ മാറി. ചില വാചകങ്ങള്‍ പൂജക്കുവേണ്ടി രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചു. നന്നായി കേട്ടപ്പോള്‍ നന്നായി പരിഭാഷപ്പെടുത്തിയ പൂജക്ക് സദസ്സ് കൈയടി നല്‍കി. രാഹുലും ആഹ്ലാദം പ്രകടിപ്പിച്ചു.

കാലില്‍ തൊട്ടുവന്ദിച്ച പൂജയെ അദ്ദേഹം തടഞ്ഞു. ”ഒരു പ്രശ്നവുമില്ല, ധൈര്യമായി പൊയ്ക്കോളൂ” എന്നായിരുന്നു ഉപദേശം. ”പ്രസംഗം തുടങ്ങുേമ്ബാള്‍ ഞാനും ഇങ്ങനെയായിരുന്നു.” രാഹുലിെന്‍റ വിനയവും പ്രോത്സാഹനവും നിറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയിെല്ലന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അതെന്നും പൂജ പിന്നീട് പറഞ്ഞു.

രാഹുല്‍ പ്രസംഗിച്ചപ്പോള്‍ കേള്‍വിക്കുറവായിരുന്നു വേദിയില്‍ അലട്ടിയ പ്രധാന പ്രശ്നം. വാക്കുകള്‍ പറയാന്‍ കിട്ടാതെ നിന്നപ്പോള്‍ രാഹുല്‍ പറഞ്ഞു, ”പേടിക്കേണ്ട… തുടരുക…” വേദിയില്‍ നിന്നപ്പോള്‍ സഹപാഠികളും അധ്യാപകരും നിറഞ്ഞ പ്രോത്സാഹനം നല്‍കിയതും മറക്കാനാവുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply