വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്
വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്
റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം പാര്ട്ടിക്കാര് പോലും വിചാരിച്ചുകാണില്ല ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്.
ഇടത് കോട്ടയായ ആലത്തൂരിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രമ്യ ഹരിദാസ് എത്തിയത്. 88% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 1,36,805 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്.
രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ആലത്തൂര്‍ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി. വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടിയെന്നോണമാണ് രമ്യ ഹരിദാസിന്റെ വിജയം കണക്കാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ഏറ്റെടുത്ത്, തനിക്ക് താങ്ങും തണലുമായി നിന്ന ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു.
വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കും. അവര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും തുടര്‍ന്ന് പാട്ടുപാടി രമ്യ പറഞ്ഞു. കരുണാമയനെ കാവല്‍ വിളക്കെ എന്ന ഗാനമാണ് വോട്ടര്‍മാര്‍ക്കുളള നന്ദി സൂചകമായി രമ്യ പാടിയത്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.