തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു, പപ്പയുടെ സുഹൃത്ത് കണ്ടത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; അനുഭവം പറഞ്ഞ് റിമിടോമി

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു, പപ്പയുടെ സുഹൃത്ത് കണ്ടത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; അനുഭവം പറഞ്ഞ് റിമിടോമി

ചാനല്‍ റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ, എന്ന ഗാനം പാടിയപ്പോള്‍ ഗായിക റിമി തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. ഈ ചിത്രത്തിലെ സമാനമായ സംഭവം തന്നെയാണ് റിമിക്കും സംഭവിച്ചിട്ടുള്ളത്.

കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തല്‍. ഊട്ടിയില്‍ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു.

‘പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു.

ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം തിരികെ വീട്ടിലെത്തിച്ചു. അവരെന്നെ ചാക്കില്‍ കെട്ടികൊണ്ടുപോകാന്‍ ഒരുങ്ങുകയായിരുന്നു’വെന്നാണ് റിമി വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply