വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു

കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രമ്യ (23) എന്ന അധ്യാപികയെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്.

തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ രമ്യയെ വെട്ടിക്കൊല്ലുന്നത് വെള്ളിയാഴ്ചയാണ്.

ഇയാള്‍ രമ്യ ജോലി ചെയ്തിരുന്ന സ്വകാര്യ സ്‌കൂളിലെത്തിയ ശേഷം ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. സ്‌കൂളിനു സമീപത്ത് തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന രമ്യ എല്ലാ ദിവസങ്ങളിലും നേരത്തെ സ്‌കൂളിലെത്തുന്നത് പതിവാണ്.

അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ ഒരു തൂപ്പുജോലിക്കാരി ഒഴികെ മറ്റ് ജീവനക്കാരാരും സ്‌കൂളില്‍ എത്തിയിരുന്നില്ല.

തൂപ്പുജോലിക്കാരിയാണ് സ്‌കൂള്‍ മാനേജ്മെന്റിനെ ആദ്യം വിവരം അറിയിച്ചത്. അവര്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കൊല ചെയ്ത ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപെട്ടു. ഇയാള്‍ വന്ന ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് ഇയാളുടെ ചിത്രം ഉപയോഗിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രാജശേഖര്‍ രമ്യയുടെ കൊലപാതകം നടത്തിയ വെള്ളിയാഴ്ച തന്നെ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കുടുംബാംഗങ്ങള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply