മാലിന്യത്തിൽ നിറഞ്ഞ് കിണറുകളും; കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ

മാലിന്യത്തിൽ നിറഞ്ഞ് കിണറുകളും; കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ

കോഴിക്കോട്: കിണറുകളിലും മാലിന്യം നിറയുന്നു, സംസ്ഥാനത്ത് 80 ശതമാനം കിണറുകളും മലിനമെന്ന് സിഡബ്യുആര്‍ഡിഎമ്മിന്‍റെ പഠന റിപ്പോർട്ട്. 50 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഇത് പോലെ ശുദ്ധജലം കിട്ടാത്തത് മൂലം ദുരിതം അനുഭവിക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു എന്നാണ് ജല വിഭവ പഠന കേന്ദ്രത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

എന്നാൽ നാളുകളായി തുറന്ന് കിടക്കുന്ന കിണറുകൾ, സെപ്റ്റിക്ക് ടാങ്കിന്‍റെ സാന്നിധ്യം, സെപ്റ്റിക് ടാങ്കുകളിലെ ലീക്ക്, രാസവളം ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയവയാണ് ജലമലിനീകരണത്തിന്‍റെ പ്രധാന കാരണങ്ങള്‍ ആയി കണക്കാക്കുന്നത്.

ഓരോ പഞ്ചായത്തിൽ നിന്നും 5 കിണറുകളിലെ വെള്ളമാണ് പഠനത്തിനായി ഉപയോഗിച്ചത്. തീരപ്രദേശങ്ങളിലാണ് മലിനീകരണത്തിന്‍റെ തോത് കൂടുതല്‍.

കൂടാതെ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കിണർ വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ക്യാമ്പയിനുകൾ സംസ്ഥാന വ്യാപകമായി നടത്താനാണ് സിഡബ്യുആര്‍ഡിഎമ്മിന്‍റെ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply