മാലിന്യത്തിൽ നിറഞ്ഞ് കിണറുകളും; കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ
മാലിന്യത്തിൽ നിറഞ്ഞ് കിണറുകളും; കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ
കോഴിക്കോട്: കിണറുകളിലും മാലിന്യം നിറയുന്നു, സംസ്ഥാനത്ത് 80 ശതമാനം കിണറുകളും മലിനമെന്ന് സിഡബ്യുആര്‍ഡിഎമ്മിന്റെ പഠന റിപ്പോർട്ട്. 50 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ഇത് പോലെ ശുദ്ധജലം കിട്ടാത്തത് മൂലം ദുരിതം അനുഭവിക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു എന്നാണ് ജല വിഭവ പഠന കേന്ദ്രത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
എന്നാൽ നാളുകളായി തുറന്ന് കിടക്കുന്ന കിണറുകൾ, സെപ്റ്റിക്ക് ടാങ്കിന്റെ സാന്നിധ്യം, സെപ്റ്റിക് ടാങ്കുകളിലെ ലീക്ക്, രാസവളം ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയവയാണ് ജലമലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍ ആയി കണക്കാക്കുന്നത്.
ഓരോ പഞ്ചായത്തിൽ നിന്നും 5 കിണറുകളിലെ വെള്ളമാണ് പഠനത്തിനായി ഉപയോഗിച്ചത്. തീരപ്രദേശങ്ങളിലാണ് മലിനീകരണത്തിന്റെ തോത് കൂടുതല്‍.
കൂടാതെ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിണർ വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ക്യാമ്പയിനുകൾ സംസ്ഥാന വ്യാപകമായി നടത്താനാണ് സിഡബ്യുആര്‍ഡിഎമ്മിന്റെ നീക്കം.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.