കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 38കാരി അടിയേറ്റ് മരിച്ചു
കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 38കാരി അടിയേറ്റ് മരിച്ചു
ആന്ധ്രാപ്രദേശില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു. സ്റ്റീല്‍ കുടംകൊണ്ടുള്ള അടിയേറ്റ് പദ്മ (38) എന്ന സ്ത്രീയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം.
കടുത്ത ജലക്ഷാമം നേരിടുന്ന സ്ഥലമാണ് ശ്രീകാകുളം. കുടിവെള്ളം ശേഖരിക്കാന്‍ കാത്തു നിന്ന സ്ത്രീകളില്‍ ചിലര്‍ ക്യൂ തെറ്റിച്ചതാണ് തര്‍ക്കത്തിന് കാരണം. പദ്മ ഇത് ചോദ്യം ചെയ്തതോടെ സ്ത്രീകള്‍ ചേരിതിരിഞ്ഞ് തര്‍ക്കം തുടങ്ങി.
തര്‍ക്കത്തിനിടയില്‍ കുടംകൊണ്ട് തലയ്ക്ക് അടിയേറ്റ പദ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തില്‍ സുന്ദരമ്മ എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply