യാത്രക്കാരന്റെ തുടയെല്ല് തകര്‍ത്ത് കല്ലട ബസിന്റെ അമിതവേഗം

യാത്രക്കാരന്റെ തുടയെല്ല് തകര്‍ത്ത് കല്ലട ബസിന്റെ അമിതവേഗം

കല്ലട ബസ് ജീവനക്കാരുടെ ക്രൂര പ്രവര്‍ത്തികളെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. കരുവെള്ളൂര്‍ സ്വദേശിയും കോണ്‍ട്രാക്ടറുമായ മോഹനനാണ് (62) കല്ലട ബസ്സിന്റെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പയ്യന്നൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് ബസിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. അമിത വേഗത്തില്‍ ഓടിച്ച് ബസ് ഹംപില്‍ ചാടിച്ചപ്പോള്‍ മോഹന്റെ തുടയെല്ല് പൊട്ടുകയായിരുന്നു. ബസ് ഹംപില്‍ ചാടിയതിനെ തുടര്‍ന്നുണ്ടായ വേദനയില്‍ മോഹനന്‍ അലറി വിളിച്ചെങ്കിലും വാഹനം നിര്‍ത്താനോ ആശുപത്രിയില്‍ എത്തിക്കാനോ ജീവനക്കാര്‍ തയാറായില്ല. വേദന മാറ്റാന്‍ സ്‌പ്രേ അടിക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. കൂടാതെ, മൂത്രം ഒഴിക്കണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ കുടിവെള്ള കുപ്പി നല്‍കുകയും അതില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ സ്വന്തം മകനാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം മോഹന് ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വിവരമറിഞ്ഞ് ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായി മോഹനന്റെ മകന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*